തിരുവനന്തപുരം : കോൺഗ്രസിന്റെ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ ,തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള പണത്തിനായി ജനങ്ങളെ സമീപിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. സമരാഗ്നിയുടെ പേരിൽ പലയിടത്തും നിന്ന് പാർട്ടി പിരിവ് നടത്തിയിരുന്നു.അതിനാൽ ,സാധാരണ ജനങ്ങളെയാവും ഇനി സമീപിക്കുക.
ഓരോ ബൂത്തും കേന്ദ്രീകരിച്ച് കൂപ്പൺ പിരിവ് നടത്താനുള്ള ആലോചനയാണ് നടക്കുന്നത്. കൂപ്പണടിച്ച് ഡി.സി.സികൾ വഴി മണ്ഡലം തലത്തിൽ വിതരണം ചെയ്യും. എന്നാൽ ഇതിൽ നിന്ന് ഡി.സി.സി, കെ.പി.സി.സി നേതൃത്വങ്ങൾക്ക് പങ്ക് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.. പ്രചാരണത്തിനിറങ്ങുന്നവർ ബൂത്ത് തലത്തിലെ ജനങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള തുക പിരിച്ചെടുക്കണം. കേന്ദ്ര സർക്കാർ പാർട്ടിയെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സന്ദേശവും ജനങ്ങൾക്ക് നൽകും.
സാമ്പത്തിക വിഷമത മൂലം പ്രചാരണം പിന്നോട്ട് പോയിട്ടില്ലെന്ന വിലയിരുത്തലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലുണ്ടായത്. കേന്ദ്ര നേതൃത്വത്തിൽ നിന്നു പണം കിട്ടാൻ സാദ്ധ്യതയില്ലാത്തതിനാൽ സംസ്ഥാന നേതൃത്വം ആശങ്കയിലാണ്. മുമ്പൊക്കെ. പ്രചാരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ഫണ്ട് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |