തിരുവനന്തപുരം: റവന്യൂവിന് കീഴിലുള്ള സർവെയും ഭൂരേഖയും വകുപ്പിലെ സർവ്വെയർ ഗ്രേഡ് രണ്ട്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് തസ്തികകൾ സംയോജിപ്പിച്ച് സർവ്വെയർ കെ ഡ്രാഫ്റ്റ്സ്മാൻ തസ്തികയാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇനിമുതൽ സർവ്വെയർ കം ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ മാത്രമാവും നിയമനം.
സർവ്വെയും ഭൂരേഖയും വകുപ്പിൽ ഫീൽഡ് സർവ്വെ നടത്തുന്നത് സർവ്വെയറും സർവ്വെയർ തയ്യാറാക്കുന്ന റെക്കാഡുകളുടെ സാങ്കേതിക പരിശോധന നടത്തുന്നത് ഡ്രാഫ്റ്റ്സ്മാനുമാണ്. രണ്ട് തസ്തികകളുടെയും യോഗ്യതയും ശമ്പളസ്കെയിലും തുല്യമാണ്. സർവ്വീസിൽ പ്രവേശിച്ചാൽ ഇവരുടെ പരിശീലനവും തുടങ്ങും. ആർ.ടി.കെ റോവർ , ജി.പി.എസ് തുടങ്ങി ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവ്വെ തുടങ്ങിയതോടെ ഫീൽഡ് പരിശോധനയും റെക്കാഡുകളുടെ സാങ്കേതിക പരിശോധനയും കുറ്റമറ്റ വിധത്തിൽ നടത്താൻ സാധിക്കുന്നുണ്ട്. അതോടെ പരമ്പരാഗതരീതിയിലുള്ള ഡ്രാഫ്റ്റ്സ്മാന്മാരുടെ ജോലികളിൽ കുറവുണ്ടായി.
നിലവിലെ ഡ്രാഫ്റ്റ്സ്മാന്മാർക്ക് സർവ്വെയിൽ പരിശീലനം നൽകി അവരെ ഫീൽഡ് ജോലികൾക്ക് നിയോഗിക്കും. സർവ്വെയർ കം ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് തസ്തികയിലേക്കാവും ഇനിമുതൽ പി.എസ്.സി നിയമനം വിജ്ഞാപനം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |