SignIn
Kerala Kaumudi Online
Saturday, 27 April 2024 3.44 PM IST

കെെയിൽ നയാ പൈസയില്ല

സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 16 മണ്ഡലങ്ങളിലും പ്രചാരണത്തിന് പണമില്ലാതെ സ്ഥാനാർത്ഥികൾ വിയർക്കുകയാണ്. ദേശീയ നേതാക്കൾ പോയിട്ട് സംസ്ഥാന നേതാക്കൾ പോലും മണ്ഡലങ്ങളിൽ എത്തുമോയെന്ന് ഉറപ്പില്ല. നാരങ്ങാവെള്ളം കുടിക്കാനും കാശില്ലെന്നാണ് നേതാക്കളും സ്ഥാനാർത്ഥികളും പറയുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രതികരിക്കുന്നു.

പാർട്ടിയിൽ നിന്ന് പണം ലഭിക്കാത്തത് പ്രതിസന്ധിയാണ്. പാർട്ടി സഹായമില്ലാതെ സ്ഥാനാർത്ഥികൾക്ക് പ്രചാരണ രംഗത്ത് പിടിച്ചുനിൽക്കാനാകുന്നില്ല.

-ശശി തരൂർ,

(തിരുവനന്തപുരം)

ഏറെ ബുദ്ധിമുട്ടുണ്ട്. ജനങ്ങളുടെ സഹായംകൊണ്ടാണ് പ്രചാരണം നടക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് കോൺഗ്രസ് മുന്നോട്ടുപോകും.

-അടൂർ പ്രകാശ്

(ആറ്രിങ്ങൽ)

പ്രവർത്തകർ ഫണ്ട് സമാഹരിച്ചാണ് പ്രചാരണം നടത്തുന്നത്. ഭക്ഷണം പ്രവർത്തകരുടെ വീടുകളിലും തയ്യാറാക്കുന്നു. പിരിവെടുത്ത് പ്രചാരണച്ചലവ് കണ്ടെത്തും.

-ആന്റോ ആന്റണി.

(പത്തനംതിട്ട)

പ്രവർത്തകർക്ക് ഭക്ഷണത്തിനും വെള്ളത്തിനും പോലും പണമില്ല. പോസ്റ്റർ, ചുവരെഴുത്ത്, നോട്ടീസ് എന്നിവയ്ക്കും പ്രതിസന്ധിയുണ്ട്. പിരിവെടുത്താണ് പ്രവർത്തനം നടത്തുന്നത്.

-കൊടിക്കുന്നിൽ സുരേഷ്,

(മാവേലിക്കര)

പ്രചാരണത്തിന് കൈയ്യിൽ പൈസയില്ല. ജനങ്ങളോടും പ്രവർത്തകരോടും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. അവർ സഹായിക്കുമെന്ന് ഉറപ്പുണ്ട്. മുണ്ട് മുറുക്കിയുടുത്തായാലും പ്രചാരണം നടത്തും.

കെ.സി.വോണുഗോപാൽ,

(ആലപ്പുഴ)

പണം ഇല്ലാത്തത് പ്രചാരണത്തെ ബാധിക്കുന്നുണ്ട്. ഇതുവരെ പാർട്ടി ഫണ്ട് ലഭ്യമായിട്ടില്ല. സംഭാവന സ്വീകരിച്ചും അനുഭാവികളുടെ സഹായത്തിലുമാണ് മുന്നോട്ടുപോകുന്നത്.

-ഡീൻ കുര്യാക്കോസ്,

(ഇടുക്കി)

 ലക്ഷക്കണക്കിന് രൂപ കടംവാങ്ങിയിട്ടുണ്ട്. പ്രവർത്തകർക്ക് ദിവസേനയുള്ള ചെലവിനുപോലും പണമില്ല. കഴിഞ്ഞ തവണത്തേതിന്റെ പകുതി ഫ്‌ളക്‌സും പോസ്റ്ററും പോലും അടിക്കാനായിട്ടില്ല.

-ഹൈബി ഈഡൻ,

(എറണാകുളം)

സഹപ്രവർത്തകരും സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്. കെ.പി.സി.സിയുടെ കൂപ്പൺപിരിവ് പിന്നാലെ നടത്തും. ചെറിയ തുകകൾ തരുന്ന സാധാരണക്കാരായ പ്രവർത്തകരുണ്ട്.

-ബെന്നി ബഹനാൻ,

(ചാലക്കുടി)

പണം ഇല്ലാത്തതിനാൽ ഈ ചൂടുകാലത്ത് നാരങ്ങാവെള്ളം പോലും കുടിക്കാതെയാണ് സജീവമാകുന്നത്. പ്രവർത്തകർ മുണ്ടുമുറുക്കിയുടുത്താണ് കൂടെനിൽക്കുന്നത്.

-കെ.മുരളീധരൻ

(തൃശൂർ)

പ്രചാരണത്തിന് പ്രാദേശികമായി പണം സമാഹരിച്ചാണ് പ്രവർത്തിക്കുന്നത്. ചില പ്രവർത്തകർ കുറച്ച് പണം നേരത്തെ ഏൽപ്പിച്ചിരുന്നു. അതുൾപ്പെടെ ഉപയോഗിക്കുന്നുണ്ട്.

-രമ്യ ഹരിദാസ്

(ആലത്തൂർ)

പോസ്റ്ററും നോട്ടീസും അടിക്കാൻ പോലും പണമില്ല. പാർട്ടിയാണ് ഫണ്ട് തന്നിരുന്നത്. പ്രവർത്തകരും സുഹൃത്തുക്കളുടെയും സഹായത്തോടെ പ്രചാരണം നടത്തും.

-വി.കെ.ശ്രീകണ്ഠൻ,

(പാലക്കാട്)

പോസ്റ്ററുകളും ബോർഡുകളും ബാനറുകളും കെട്ടാൻ പൈസയില്ല. ജനങ്ങൾ സംഭാവനയായി നൽകുന്ന ചെറിയ പൈസകളും അവർ വാഗ്ദാനം ചെയ്യുന്ന വോട്ടും വലിയ പ്രതീക്ഷ നൽകുന്നു.

-എം.കെ.രാഘവൻ

(കോഴിക്കോട്)

ഫണ്ടില്ലാത്തത് വലിയ തടസമാണ്. വോട്ടർമാർ ഇങ്ങോട്ട് വിളിച്ചു നൽകുന്നതും പ്രവർത്തകർ നൽകുന്ന സഹായങ്ങളുമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പ്രവാസി മലയാളികളും അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്.

- ഷാഫി പറമ്പിൽ,

(വടകര)

ഞങ്ങളുടെ കൈയിൽ കാശില്ല. ജനങ്ങളെയും പ്രവർത്തകരെയും വച്ച് ഇതിനെ മറികടക്കും. തിരഞ്ഞെടുപ്പിൽ വിജയിക്കും. എല്ലാത്തിനെയും അതിജീവിക്കും. നേരിട്ടല്ലെ പറ്റൂ.

-രാഹുൽ ഗാന്ധി

(വയനാട്)

ഫണ്ട് പാർട്ടി കണ്ടെത്തും. ജനങ്ങൾ സഹായിക്കുമെന്ന് ഉറപ്പുണ്ട്. സാമ്പത്തിക സമാഹരണത്തിന് ജനങ്ങളിലേക്കിറങ്ങാനാണ് തീരുമാനം. നിലവിൽ പ്രചാരണത്തിന് ബുദ്ധിമുട്ടില്ല.

-കെ.സുധാകരൻ

(കണ്ണൂർ)

പണമില്ലാത്തത് പ്രശ്നമാണ്. പ്രവർത്തകർ പിരിച്ചു നൽകുന്ന പണം കൊണ്ട് വർക്ക് നടത്തും. ആളുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

-രാജ്മോഹൻ ഉണ്ണിത്താൻ

(കാസർകോട്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.