ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് ആവർത്തിച്ചു പറയുന്നതിനിടെ കോൺഗ്രസിന് 1745 കോടിയുടെ ആദായനികുതി നോട്ടീസ് കൂടി നൽകി. 2014-15 മുതൽ 2016-17 വർഷം വരെയുള്ള നികുതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ, കോൺഗ്രസിൽ നിന്നാവശ്യപ്പെട്ട ആകെ നികുതി 3567 കോടിയായി. രാഷ്ട്രീയ പാർട്ടികൾക്കുള്ള നികുതിയിളവ് പിൻവലിച്ചതിന്റെ ഭാഗമാണ് നോട്ടീസെന്ന് റിപ്പോർട്ടുകളുണ്ട്. 2014 - 15 മുതൽ 2020-21 വരെയുള്ള ഏഴുവർഷത്തെ കണക്കുകൾ പുനഃപരിശോധിക്കാൻ ആദായനികുതി വകുപ്പ് നടപടി തുടങ്ങിയതിന് എതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടിരുന്നില്ല. സുപ്രീംകോടതിയുടെ മുന്നിൽ വിഷയം അവതരിപ്പിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെടാനാണ് കോൺഗ്രസിന്റെ ശ്രമം. ആദായനികുതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് 2016ൽ സമർപ്പിച്ചിരുന്ന ഹർജി ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് ഇന്ന് പരിഗണിക്കും. പുതിയ നോട്ടീസുകളെ സംബന്ധിച്ച് അവിടെ പരാമർശം നടത്താൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |