തൃശൂർ: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസ് എന്തിന് തിരഞ്ഞെടുപ്പിനെ ബാധിക്കണമെന്ന് നടനും തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. പോരാട്ടം തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'അത് കോടതിയല്ലേ, കോടതി പറയും. അങ്ങേയറ്റം വരെ പോകും. പോരാട്ടം തന്നെയാണ്. ഇതെന്തിന് തിരഞ്ഞെടുപ്പിനെ ബാധിക്കണം. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രിക്ക് അങ്ങേരുടെ ഏതെങ്കിലുമൊരാളെ നിർത്താൻ പറ്റുമോ കേരളത്തിൽ. പറ്റുമോ. ഇത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണമെന്ന് തന്നെയാണ് അവരുടെ ഉദ്ദേശം. എല്ലാ കേസുകളും അങ്ങനെ തന്നെയാണ്. കരുവന്നൂർ നടന്നതിനും കേസ് കൊടുത്തില്ലേ. അതും അങ്ങനെയാണ്. അതിനെ സംബന്ധിച്ച് ഞാൻ ഒന്നും പറയാൻ പാടില്ല. എനിക്ക് പറയാൻ ഒരുപാടുണ്ട്. പക്ഷേ ഞാൻ പറയാൻ പാടില്ല. അത് കോടതിയാണ് പറയേണ്ടത്. കോടതി പറയും.'- സുരേഷ് ഗോപി വ്യക്തമാക്കി.
വ്യാജവിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. എഫ് ഐ ആർ റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹർജി ഇന്നലെ എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു.
പുതുച്ചേരിയിൽ രണ്ട് കാറുകൾ രജിസ്റ്റർ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നായിരുന്നു ആരോപണം. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകൾ രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രെെംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നൽകിയത്. എന്നാൽ ആ വിലാസത്തിൽ ഭൂമി ഇല്ലെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |