ന്യൂഡൽഹി: മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി ഡൽഹി റൗസ് അവന്യു കോടതി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കവിതയെ ഇന്നലെ തീഹാർ ജയിലിൽ നിന്ന് കോടതിയിലെത്തിച്ചിരുന്നു. മകന്റെ പരീക്ഷയ്ക്ക് അടുത്തുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി കവിത സമർപ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി തള്ളിയിരുന്നു.
കവിതയുടെ കത്ത്
ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ കവിത, ജഡ്‌ജി കാവേരി ബവേജയ്ക്ക് കത്തു കൈമാറി. കേന്ദ്ര ഏജൻസികളുടെ അന്വേഷണവും മാദ്ധ്യമവിചാരണയും തന്റെ അന്തസിനെയും സ്വകാര്യതയെയും ബാധിച്ചു. താൻ ഇരയാണ്. ഏജൻസികളുടെ അന്വേഷണവുമായി സഹകരിച്ചു. നശിപ്പിച്ചുവെന്ന് ഇ.ഡി പറയുന്ന മൊബൈൽ ഫോണുകൾ അവർക്ക് കൈമാറും. കേന്ദ്ര ഏജൻസികളുടെ 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും കത്തിൽ കവിത ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |