SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.45 AM IST

കാമുകനൊപ്പം ഒളിച്ചോടാൻ രണ്ടുകുഞ്ഞുങ്ങളെ കൊന്ന അമ്മ അറസ്റ്റിൽ, കുറ്റം ഭർത്താവിന് മേൽ ചുമത്താനും ശ്രമം

police

മുംബയ്: കാമുകനൊപ്പം പോകാൻ രണ്ട് മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്‌ഗഡ് സ്വദേശിയും 25കാരിയുമായ ശീതൾ പോൾ ആണ് അറസ്റ്റിലായത്. വിവാഹത്തിന് മുമ്പ് താൻ പ്രണയത്തിലായിരുന്നയാളുമായി ഒളിച്ചോടാൻ വേണ്ടിയായിരുന്നു യുവതി കൊടുംക്രൂരത ചെയ്തത്. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികൾ തടസമാകുമെന്ന് കണ്ടാണ് അവരെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കുറ്റം ഭർത്താവിന് മേൽ കെട്ടിവയ്ക്കാൻ യുവതി ശ്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞമാസം 31നാണ് കുട്ടികളെ ശീതൾ കൊലപ്പെടുത്തിയത്. വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ട കുട്ടികളെ പിതാവ് സദാനന്ദ് പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം പുറത്തറിഞ്ഞത്.

അന്വേഷണത്തിന്റെ ഭാഗമായി ശീതളിനെയും സദാനന്ദിനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സംഭവദിവസം കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകിയശേഷമാണ് വീടിനടുത്തുള്ള ചന്തയിലേക്ക് താൻ പോയതെന്ന് സദാനന്ദ് പൊലീസിനോട് പറഞ്ഞു. ചന്തയിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഭാര്യ വീടിന് മുന്നിലുണ്ടായിരുന്നു എന്നും കുട്ടികൾ എവിടെയെന്ന് ചോദിച്ചപ്പോൾ അകത്ത് ഉറങ്ങുകയാണെന്ന് പറഞ്ഞതായും ഇയാൾ പൊലീസിന് മൊഴിനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ശീതളിനെ മണിക്കൂറുകളോളം ചോദ്യംചെയ്തു. ഭർത്താവ് പോയതിനുശേഷമാണ് കുട്ടികൾ ഉറങ്ങാൻ പോയതെന്നും പിന്നീട് ആരും വീട്ടിലേക്ക് വന്നിട്ടില്ലെന്നുമാണ് പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്നുകൂടി വ്യക്തമായോടെ പൊലീസിന് കൂടുതൽ സംശയമായി.

തുടർന്ന് ദമ്പതികളിൽ നിന്ന് വിവാഹത്തെക്കുറിച്ചും അതിനുമുന്നേയുള്ള ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിനിടെ ശീതളിന്റെ മൊബൈൽ പരിശോധിച്ച പൊലീസ് സായ്‌നാഥ് ജാദവ് എന്ന വ്യക്തി അയച്ച മെസേജുകൾ കണ്ടു. ഇയാൾ നിരവധി തവണ ശീതളിനെ വിളിച്ചിരുന്നതായും കണ്ടെത്തി. ഇത് ആരാണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ശീതൾ നൽകിയില്ല. ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ എല്ലാകാര്യങ്ങളും തുറന്നുപറയുകയായിരുന്നു. സദാനന്ദുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ സായിനാഥുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും അയാൾക്കൊപ്പം ജീവിക്കാൻവേണ്ടി മക്കളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ശീതൽ പൊലീസിനോട് പറഞ്ഞു. ടവൽകൊണ്ട് വായുംമൂക്കും പൊത്തിപ്പിടിച്ചാണ് കൊല നടത്തിയതെന്നും ശീതൽ പൊലീസിനോട് സമ്മതിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, WOMAN, ARREST, KILLING, 2 KIDA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.