തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് 1511 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. തട്ടിപ്പിനുപയോഗിച്ച 1730 സിം കാർഡുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2124 ഐ.എം.ഇ.ഐ നമ്പരുകളും മരവിപ്പിച്ചു. ഒരു വർഷത്തിനിടെ 148 കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. ഇതിൽ 21.70 കോടി രൂപ തിരിച്ചുപിടിച്ചു. 10343 പരാതികളാണ് മൂന്നു മാസത്തിനിടെ ലഭിച്ചത്. തട്ടിച്ചെടുക്കുന്ന പണം നിക്ഷേപിക്കാൻ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ നൽകുന്ന 50ലേറെപ്പേർ അറസ്റ്റിലായിട്ടുണ്ട്. പണം പിൻവലിച്ച ശേഷം അക്കൗണ്ടുടമയ്ക്ക് ഉത്തരേന്ത്യക്കാരായ തട്ടിപ്പുകാർ കമ്മിഷൻ നൽകും. വായ്പാ തട്ടിപ്പ് നടത്തുന്ന 436 ആപ്പുകളും നീക്കം ചെയ്തു. 6011 തട്ടിപ്പ് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |