ശ്രീനഗർ: ജമ്മു കാശ്‌മീരിന് വൈകാതെ സംസ്ഥാന പദവി ലഭിക്കുമെന്നും തിരഞ്ഞെടുപ്പ് നടക്കുമെന്നും സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്‌മീരിലെ ഉധംപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. വൈകാതെ ജമ്മു കാശ്‌മീരിലെ ജനങ്ങൾക്ക് തങ്ങളുടെ സ്വന്തം ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ കഴിയുമെന്നും ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗമായി നടക്കുന്ന റെയിൽവെ വികസനം, വീടുകളുടെ നിർമ്മാണം എന്നിവയെല്ലാം പെട്ടെന്ന് പൂർത്തിയാകുമെന്നും മോദി പറഞ്ഞു.
'മോദി എല്ലാം മുൻകൂട്ടി കാണുന്നുണ്ട്. ഇതുവരെ നടന്നതെല്ലാം ഒരു ട്രെയിലർ മാത്രമാണ്.പുതിയൊരു കാശ്‌മീരിന്റെ മനോഹരമായ ഒരു ചിത്രം നിർമ്മിക്കുന്നതിന്റെ തിരക്കിലായിരിക്കും ഞാൻ.ജമ്മു കാശ്‌മീരിന് സംസ്ഥാന പദവി ലഭിക്കും. ജമ്മുവിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കാലം വിദൂരമല്ല.നിങ്ങളുടെ സ്വപ്‌നങ്ങൾ സ്വന്തം എംഎൽഎമാരുമായും മന്ത്രിമാരുമായും പങ്കുവയ്‌ക്കുന്ന കാലം അധികം ദൂരെയല്ല.' സമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെയും വിദേശത്തെയും വലിയവലിയ കമ്പനികൾ ഇനിയും ജമ്മുകാശ്‌മീരിലെത്തും. വലിയ ഫാക്‌ടറികളും ഇനിയുണ്ടാകും. ഭരണഘടനയുടെ 370-ാം അനുച്ഛേദം പുന:സ്ഥാപിക്കാൻ കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും പ്രധാനമന്ത്രി വെല്ലുവിളിച്ചു. കുടുംബാധിപത്യ പാർട്ടികൾ ജമ്മു കാശ്‌മീരിന് കഴിയുന്നത്ര നാശം വരുത്തിയതായും മോദി പറഞ്ഞു.
#WATCH | J&K: Addressing a public rally in Udhampur, PM Modi says, "Modi thinks far ahead. So what has happened so far is just the trailer. I have to get busy in creating a new and wonderful picture of the new Jammu and Kashmir. The time is not far when Assembly Elections will be… pic.twitter.com/F8aHgialRA
— ANI (@ANI) April 12, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |