ന്യൂഡൽഹി: അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങി പത്തു വയസ്സുകാരി. ഡൽഹിയിലാണ് സംഭവം. കുട്ടി
തെരുവിൽ അലഞ്ഞുതിരിയുന്നതു ശ്രദ്ധയിൽപെട്ട ചിലർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
നാലുവർഷം മുമ്പ് കുട്ടിയുടെ പിതാവ് മരിച്ചു. അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് പെൺകുട്ടിയും 13 വയസ്സുള്ള സഹോദരനും താമസിച്ചിരുന്നത്. എന്നാൽ ഒരു വർഷം മുമ്പ് ഇവരെ അമ്മ ഗാസിയാബാദിലേക്കു കൊണ്ടുപോയി. ലൈംഗിക തൊഴിൽ ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. ഇതിനിടെ
ഇവരുടെ പുരുഷ സുഹൃത്ത് പെൺകുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ അമ്മ പലതവണ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചു. വലുതാകുമ്പോൾ ലൈംഗിക തൊഴിൽ ചെയ്യണമെന്ന് പറയുകയും ചെയ്‌തു. അമ്മയുടെയും സുഹൃത്തിന്റെയും ഉപദ്രവം
സഹിക്കാനാവാതെ കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. സഹോദരൻ നേരത്തേ വീടുപേക്ഷിച്ചു പോയി.
പൊലീസ് കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറി. ശിശുക്ഷേമ സമിതി നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഡൽഹി പൊലീസ് സംഭവത്തിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ലോണി ബോർഡർ പൊലീസ് സ്റ്റേഷനിലേക്കു കേസ് മാറ്റി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിലായി. തന്നെ ഉപദ്രവിച്ച ഡൽഹി സ്വദേശി രാജുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതായി അസിസ്റ്റന്റ് കമ്മിഷണർ ഭാസ്‌കർ ശർമ അറിയിച്ചു. കുട്ടിയെ കാണാതായെന്നു കാണിച്ച് പരാതിപ്പെടാൻപോലും അമ്മ ശ്രമിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |