മൊഹാലി: ഐപി.എല്ലിൽ ഇന്നലെ നടന്ന ത്രില്ലർ മത്സരത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയം നേടി സഞ്ജു സാംസണിന്റെ രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തി.
ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബിന് നേടാനായത് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ്. എന്നാൽ രാജസ്ഥാന്റെ ചേസിംഗ് അനായാസമായിരുന്നില്ല. അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവസാന ഓവറിൽ ഹെറ്റ്മേയറുടെ (പുറത്താകാതെ 10 പന്തിൽ 27) ബാറ്റിംഗിന്റെ പിൻബലത്തിൽ ഒരുപന്ത് ശേഷിക്കെ രാജസ്ഥാൻ ജയിച്ചുകയറുകയായിരുന്നു (152/7). അർഷദീപ് എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ പ10 റൺസ് വേണമായിരുന്നു. ആ ഓവറിൽ രണ്ട് സിക്സുൾപ്പെടെ 12 റൺസ് സ്കോർ ചെയ്ത് ഹെറ്റ്മേയർ രാജസ്ഥാനെ ജയിപ്പിച്ചു. അഞ്ചാം പന്ത് സിക്സടിച്ചാണ് ഹെറ്റ്മേയർ വിജയ റൺ നേടിയത്. ഒന്നാം വിക്കറ്റിൽ യശ്വസിയും (39), കോട്ടിയാനും (24) ഫിഫ്റ്റി പാർട്ണർഷിപ്പ് ഉണ്ടാക്കിയെങ്കിലും സ്കോറിംഗിന് വേഗം കുറവായിരുന്നു. ടീം സ്കോർ 56ൽ വച്ച് കട്ടിയാനെ ലിവിംഗ്സ്റ്റൺ ക്ലീൻബൗൾഡാക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 82ൽ വച്ച്ജയ്സ്വാളിനെ റബാഡ മടക്കി. തുടർന്ന് രാജസ്ഥാന് അടുത്തടുത്ത് വിക്കറ്റുകൾ നഷ്ടമായി.ഒടവിൽ ഹെറ്റ്മേയറുടെ കരുത്തിൽ ടീം ജയിച്ചു കയറി. പഞ്ചാബിനായി റബാഡയും ക്യാപ്ടൻ സാംകറനും 2 വിക്കറ്റ് വീതം വീഴ്ത്തി.
ശിഖർ ധവാന് പകരം സാം കറന്റെ നേതൃത്വത്തിലാണ് ഇന്നലെ പഞ്ചാബ് കളത്തിലിറങ്ങിയത്. അസുഖം മൂലമാണ് ധവാൻ കളിക്കാതിരുന്നതെന്നാണ് റിപ്പോർട്ട്. രാജസ്ഥാന്റെ ആദ്യ ഇലവനിൽ ജോസ് ബട്ട്ലറും ആർ.അശ്വിനും ഇല്ലായിരുന്നു. പകരം തനുഷ് കോട്ടിയാനും കേശവ് മഹാരാജും എത്തി.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു രാജസ്ഥാൻ ബൗളർമാരുടെ ബൗളിംഗ്. 4 ഓവറിൽ23റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്തിയ കേശവ് മഹാരാജ് ഇത്തവണ ആദ്യ ഇലവനിൽ ആദ്യമായി കിട്ടിയ അവസരം മുതലാക്കി. ആവേശ് ഖാനും 2 വിക്കറ്റ് വീഴ്ത്തി. ട്രെൻഡ് ബൗൾട്ട്, യൂസ്വേന്ദ്ര ചഹൽ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ധവാന് പകരം ഓപ്പണറായി എത്തിയ അതർവ തൈദെയെ പുറത്താക്കി ആവേശ് ഖാനാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂനൽകിയത്. ജോണി ബെയർസ്റ്റോ (5), പ്രഭ് സിമ്രാൻ (10), സാം കറൻ (6) , ശശാങ്ക് സിംഗ് (9) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾപഞ്ചാബ് ഒരുഘട്ടത്തിൽ 70/5 എന്ന നിലയിലായിരുന്നു.
ഇംപാക്ട് പ്ലെയർ അഷുതോഷ് ശർമ്മ (31), ലിയാം ലിവിംഗ്സ്റ്റൺ (21),ജിതേഷ് (29) എന്നിവരുടെ ചെറുത്ത് നിൽപ്പാണ് പഞ്ചാബിനെ 147വരെയെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |