ശ്രീനഗർ: പള്ളിയുടെ നിർമാണത്തിനായി സംഭവന ലഭിച്ച മുട്ട ലേലം ചെയ്തത് ആരും പ്രതീക്ഷിക്കാത്ത വിലയിൽ. ജമ്മു കാശ്മീരിലെ സോപോറിലെ മൽപോറ ഗ്രാമത്തിലെ പള്ളിക്ക് വേണ്ടി ആളുകൾ പല സാധനങ്ങളും സംഭാവനയായി നൽകിയിരുന്നു. അക്കൂട്ടത്തിൽ ഒരു മുട്ടയും ഉണ്ടായിരുന്നു.
മസ്ജിദ് കമ്മിറ്റി മുട്ട സ്വീകരിക്കുകയും മറ്റ് സംഭാവനകൾ പോലെ ലേലത്തിൽ വയ്ക്കുകയും ചെയ്തു. പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്. ലേലത്തിൽ പങ്കെടുത്തവരെ ഏറ്റവും ആകർഷിച്ചത് ഈ മുട്ടയായിരുന്നു.
ലേലത്തിൽ മുട്ട സ്വന്തമാക്കിയ ആൾ വീണ്ടും അത് പള്ളിക്ക് സംഭാവനയായി നൽകി. പള്ളി കമ്മിറ്റി അത് വീണ്ടും ലേലത്തിൽ വച്ചു. അങ്ങനെ അത് പല കൈകളും മറിഞ്ഞ് ഒടുവിൽ 70,000 രൂപയ്ക്ക് ഒരാൾ മുട്ട വാങ്ങിയതായി നാട്ടുകാർ പറയുന്നു.
ആവർത്തിച്ചുള്ള മുട്ടലേലത്തിലൂടെ രണ്ട് ലക്ഷത്തിലധികം രൂപയാണ് പള്ളിക്ക് ലഭിച്ചത്. 'ഈ മുട്ടയുടെ ലേലം പൂർത്തിയാക്കി, ഇതിലൂടെ 2.26 ലക്ഷം രൂപ സമാഹരിച്ചു.' - പള്ളി കമ്മിറ്റി അംഗം പറഞ്ഞു.
നേരത്തെ തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള മുരുക ക്ഷേത്രത്തിൽ ഒമ്പത് നാരങ്ങകൾ 2.36 ലക്ഷം രൂപയ്ക്ക് ലേലം ചെയ്‌തത് വാർത്തയായിരുന്നു. മുരുകന്റെ കുന്തത്തിൽ പൂജിച്ച നാരങ്ങയുടെ നീര് കുടിച്ചാൽ വന്ധ്യത മാറുമെന്നും കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു. ഉത്സവത്തിൻ്റെ ഒമ്പത് ദിവസങ്ങളിൽ, ക്ഷേത്ര പൂജാരിമാർ എല്ലാ ദിവസവും മുളയിൽ നാരങ്ങ കുത്തുന്നു, അവസാന ദിവസം ക്ഷേത്രം അധികൃതർ ഇത് ലേലം ചെയ്യുന്നു. ആദ്യ ദിവസം മുളയിൽ കുത്തിവയ്‌ക്കുന്ന നാരങ്ങ ഏറ്റവും ഐശ്വര്യപ്രദവും ശക്തി കൂടുതലാണെന്നുമാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |