നാഗ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ അഴിമതിക്കാരെ വെളുപ്പിക്കുന്ന വലിയ അലക്കുകല്ലാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നൽ ഇനി ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കില്ല. ജനാധിപത്യ സംവിധാനം ഇല്ലാതാകും. 23 പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി അഴിമതിക്കാരാക്കി. അവരെ ഭീഷണിപ്പെടുത്തി ബി.ജെ.പിയിൽ ചേർത്തു. ഒരിക്കൽ കള്ളൻമാരെന്നും അഴിമതിക്കാരെന്നും വിളിച്ചവരെ ബി.ജെ.പി മടിത്തട്ടിലിരുത്തി സംരക്ഷിക്കുകയാണ്. എം.എൽ.എമാരെയും എം.പിമാരെയും നിങ്ങൾ വിലക്കെടുത്തു. തങ്ങളുടെ മുഖ്യമന്ത്രിയെ വരെ വിലയ്‌ക്കെടുത്തെന്നും ഖാർഗെ ആരോപിച്ചു.
അഴിമതിക്കാരായ നേതാക്കളെ വെളുപ്പിക്കാൻ മോദി അമിത്ഷായ്‌ക്ക് കൊടുക്കുകയാണ്. ഷാ അലക്കുന്നവരെ ഗഡ്കരി പുറത്തെടുക്കും. അതോടെ നേതാക്കൾ ശുദ്ധരാകും. അവർ പിന്നെ അഴിമതിക്കാരല്ല.
പുതിയ പാർലമെന്റിന് ശിലാസ്ഥാപനമിട്ടപ്പോൾ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിനെ മാറ്റിനിറുത്തി. ഉദ്ഘാടന ദിവസം ഗോത്രവർഗക്കാരിയായ രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും മാറ്റിനിറുത്തി. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും രാഷ്ട്രപതിയെ ക്ഷണിച്ചില്ല.
ജനാധിപത്യം സംരക്ഷിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെങ്കിൽ ശ്രദ്ധയോടെ വോട്ടിടണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |