ന്യൂഡൽഹി : ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം നടപ്പാക്കുന്നതിൽ റെയിൽവേ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീംകോടതി. ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് തീർപ്പാക്കി. കവച് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ സുരക്ഷാ ക്രമീകരണങ്ങൾ, ട്രാക്കുകളുടെ ഗുണനിലവാരം, ജീവനക്കാരുടെ പരിശീലനം എന്നിവയിൽ കോടതി തൃപ്തി രേഖപ്പെടുത്തി. 2023 ജൂൺ രണ്ടിന് രാത്രിയിലാണ് ഒഡിഷയിലെ ബാലസോറിൽ ബംഗളൂരു - ഹൗറ സൂപ്പർ ഫാസ്റ്റും, ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്പ്രസും കൂട്ടിയിടിച്ചത്. 296 പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |