ന്യൂഡൽഹി: ബി.ജെ.പി എം.പിയും മഥുര സ്ഥാനാർത്ഥിയുമായ ഹേമമാലിനിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് എം.പിയും മുതിർന്ന നേതാവുമായ രൺദീപ് സുർജേവാലയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ 48 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി. ഇന്നലെ വൈകിട്ട് 6 മുതൽ വിലക്ക് നിലവിൽ വന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തെ ആദ്യ സംഭവമാണിത്. കോൺഗ്രസ് നേതാക്കൾ പതിവായി അപകീർത്തികരമായ പ്രസ്‌താവന നടത്തുന്നുവെന്ന വിമർശനവുമുണ്ട്.
സുർജെവാലയ്‌ക്ക് പൊതുയോഗങ്ങൾ, ജാഥകൾ, റാലികൾ, റോഡ്‌ഷോകൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കാനും മാദ്ധ്യമങ്ങളിൽ (അച്ചടി, ഇലക്ട്രോണിക്, സാമൂഹ്യ മാദ്ധ്യമങ്ങൾ) പരസ്യ പ്രസ്താവനകൾ നടത്താനുമാകില്ല. ഹരിയാനയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹേമമാലിനിക്കെതിരെ നടത്തിയ പരാമർശം അന്തസിന് ചേരാത്തതും അപരിഷ്‌കൃതവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |