ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു. അക്രമി മുകേഷ് കുമാർ (44) എന്നയാൾ സ്വയം വെടിയുതിർത്ത് മരിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ ദിനേശ് ശർമ ആണ് കൊല്ലപ്പെട്ടത്.
വടക്ക് കിഴക്കൻ ഡൽഹിയിലെ മീറ്റ് നഗർ ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച 11.45നായിരുന്നു സംഭവം.
മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ദിനേശ് ശർമയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പിൽ മറ്രൊരാൾക്കും പരിക്കേറ്റു. അക്രമത്തിന് ശേഷം മുകേഷ് കുമാർ ഓട്ടോറിക്ഷയിൽ കയറിയ ശേഷം ഡ്രൈവർക്ക് നേരെയും വെടിവയ്ക്കാൻ ശ്രമിച്ചു.
ഡ്രൈവർ ചാടി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ അക്രമി സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് 7.65 എം.എം പിസ്റ്റളും തിരകളും പൊലീസ് കണ്ടെത്തി. ആക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |