തിരുവനന്തപുരം: സർവകലാശാല അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ 1584 പേരുണ്ടെങ്കിലും ഇതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവ് 62 മാത്രം. നിയമനം പ്രതീക്ഷിച്ചിരിക്കുന്നവർ നിരാശയിലാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർവകലാശാലകൾ അലംഭാവം കാണിക്കുന്നതായാണ് പരാതി.
മുൻ റാങ്ക് ലിസ്റ്റ് ആറു മാസം മുൻപ് കാലാവധി അവസാനിച്ച് റദ്ദായതിന് ശേഷം കാര്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കാലിക്കറ്റ് - 26, ആരോഗ്യം(കുഹാസ്)-10, എം.ജി -13, കണ്ണൂർ - 10, കേരള- 2, ഫിഷറീസ് (കുഫോസ്) - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇവയിലേക്കുള്ള നിയമന ശുപാർശ ഈ മാസം അവസാനം തയ്യാറാക്കുമെന്നാണ് വിവരം. നിലവിലെ റാങ്ക് ലിസ്റ്റിന്റെ മുഖ്യപട്ടികയിൽ 770, സംവരണ ഉപപട്ടികയിൽ 779, ഭിന്നശേഷി പട്ടികയിൽ 35 എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം.
കഴിഞ്ഞ റാങ്ക്പട്ടികയിൽ 2009 പേരുണ്ടായിരുന്നു. അതിൽ 1026 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. മുഖ്യപട്ടികയിൽ 1041 പേരും ഉപപട്ടികയിൽ 968 പേരുമാണ് റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിയമനം കുറവായതിനാൽ ഇത്തവണ റാങ്ക്പട്ടിക ചെറുതാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |