കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഒഴിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വില ഇന്നലെ നേരിയ തോതിൽ കുറഞ്ഞു. പവൻ വില ഇന്നലെ 80 രൂപ കുറഞ്ഞ് 54,440 രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ കുറഞ്ഞ് 6,805 രൂപയിലെത്തി. ഇസ്രയേലിനെതിരെ തിരക്കിട്ട് സൈനിക നടപടികൾ നടത്തില്ലെന്ന ഇറാന്റെ നിലപാട് യുദ്ധ ഭീതി ഒഴിവാക്കിയതാണ് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടാക്കിയത്.
ഇതോടൊപ്പം അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിൽ അപ്രതീക്ഷിതമായി വലിയ സംഭവ വികാസങ്ങൾ ഉണ്ടായില്ലെങ്കിൽ സ്വർണ വില വീണ്ടും 2,100 ഡോളറിലേക്ക് മൂക്ക്കുത്തിയേക്കും. അതിനാൽ വരും ആഴ്ചകളിൽ പവൻ വില 53,000 വരെ താഴാനും സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത പരിഗണിച്ച് സ്വർണത്തിന് വില കുതിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |