ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ എം.പിയുമായ തജീന്ദർ സിംഗ് ബിട്ടു പാർട്ടിയിൽ നിന്ന് രാജിവച്ചു. എ.ഐ.സി.സി സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി അദ്ദേഹം പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറിയ രാജിക്കത്തിൽ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായ തജീന്ദർ സിംഗിന് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. രാജിക്കത്ത് ഫേസ്ബുക്കിൽ പങ്കുവച്ച അദ്ദേഹം ഭാരിച്ച ഹൃദയത്തോടെ, 35 വർഷത്തിനുശേഷം കോൺഗ്രസ് നിന്ന് രാജിവയ്ക്കുന്നതായി അറിയിച്ചു. തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള അദ്ദേഹത്തിന്റെ രാജി കോൺഗ്രസിനു വൻ തിരിച്ചടിയാണ്. ഹിമാചൽ പ്രദേശിലെ പ്രചാരണ പരിപാടിക്ക് ചുക്കാൻ പിടിക്കെയാണ് അപ്രതീക്ഷിത രാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |