ബംഗളുരു: കാറിൽ കൊണ്ടുപോകുകയായിരുന്ന രണ്ടുകോടി രൂപയുമായി ബി.ജെ.പി ഓഫീസ് സെക്രട്ടറിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. കർണാടകയിലവെ ചാരാജ്‌പേട്ട് മണ്ഡലത്തിലാണ് സംഭവം. തിരഞ്ഞെടുപ്പ് സർവൈലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. പണം കണ്ടെത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആദായ നികുതി വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് ബി.ജെ.പി ഭാരവാഹികളെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം അനുസരിച്ച് പാർട്ടി ഘടകങ്ങൾക്കും സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും കൊടുക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള തുക, ചെക്കായോ ഓൺലൈൻ ട്രാൻസ്ഫറിലൂടെയോ നൽകണം. വലിയ തുക പണമായി കൊണ്ടുനടക്കുന്നതിനും വിലക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം ലംഘിച്ചതിനും പണം ആർക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |