ഒല്ലൂർ: തൃശൂർ പൂരം രാഷ്ട്രീയ വിഷയമാക്കുന്നത് മുന്നണിയിലെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഒല്ലൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരത്തിന്റെ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അറിയാത്തവരാണ് പൂര വിഷയത്തിൽ വ്യാകുലപ്പെടുന്നത്. തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ച ശേഷമുണ്ടായ ചർച്ചയിൽ പങ്കെടുത്തില്ലെന്ന് തെളിയിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വെല്ലുവിളിച്ച് മന്ത്രി കെ.രാജൻ. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവുമായി നടന്ന ചർച്ചയ്ക്ക് നേതൃത്വം കൊടുത്തത് താനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.എസ്.സുനിൽകുമാറുമായിരുന്നു. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ പോലും, തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ മുൻകൈയെടുത്തത് അന്നത്തെ മന്ത്രി സുനിൽകുമാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |