കോഴിക്കോട് 73.63 ശതമാനം, വടകര 75.98
കോഴിക്കോട്: കടുത്ത പോരാട്ടം നടന്ന ജില്ലയിൽ നിന്ന് 74.94 ശതമാനം പേർ വോട്ട് ചെയ്തു. ആകെയുള്ള 26,54,327 വോട്ടർമാരിൽ 19,65,643 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളിൽ 76.01 ശതമാനവും വും പുരുഷന്മാരിൽ 71.95 ശതമാനവും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 25 ശതമാനംപേരും വോട്ട് ചെയ്തു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 73.63 ശതമാനവും വടകര മണ്ഡലത്തിൽ 75.98 ശതമാനവും വോട്ട് ചെയ്തു. നിയമസഭാ മണ്ഡല തലത്തിൽ കൂടുതൽ പേർ വോട്ട് ചെയ്തത് കുന്ദമംഗലത്തും (76.28 ശതമാനം) കുറവ് വോട്ട് കോഴിക്കോട് നോർത്തിലുമാണ് (70.26 ശതമാനം). ജില്ലയിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.
പോളിംഗ് അവസാനിച്ച വൈകീട്ട് ആറ് മണി കഴിഞ്ഞപ്പോൾ 40 ശതമാനം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. കൂടുതലും വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വൈകിയിട്ടും വോട്ടെടുപ്പ് തുടർന്നത്. ഉച്ചയ്ക്ക് ഒരു മണി പിന്നിട്ടപ്പോൾ ജില്ലയിൽ 35 ശതമാനമായിരുന്നു പോളിംഗ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ 82.48 ശതമാനവും കോഴിക്കോട് 81.46 ശതമാനവുമായിരുന്നു വോട്ടിംഗ് ശതമാനം. രാത്രി പത്തുമണി വരെ ആകെയുള്ള 2248 ബൂത്തുകളിൽ 1964 ലാണ് പോളിംഗ് പൂർത്തിയായത്. 284 ബൂത്തുകളിൽ പത്തിന് ശേഷവും പോളിംഗ് തുടരുന്നു.
കോഴിക്കോട് മണ്ഡലം
ബാലുശ്ശേരി 74
എലത്തൂർ 75.37
കോഴിക്കോട് നോർത്ത് 70.26
കോഴിക്കോട് സൗത്ത് 71.05
ബേപ്പൂർ 73.85
കുന്ദമംഗലം 76.28
കൊടുവള്ളി 75.52
വടകര ലോക്സഭ മണ്ഡലം
വടകര 75.39
പേരാമ്പ്ര 76.20
കൊയിലാണ്ടി 75.11
നാദാപുരം 73.07
കുറ്റ്യയാടി 72.17
തലശ്ശേരി 75.86
കൂത്തുപറമ്പ് 76.48
തിരുവമ്പാടി (വയനാട് ലോക്സഭ മണ്ഡലം) 73.29
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |