തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്ന് ഹാജരാകും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന് മൂന്ന് തവണ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ ഇന്ന് ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
ജില്ലയിലെ സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്ന് കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് മറ്റ് സഹകരണബാങ്കുകളിലെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. മുൻ എം.പി പി.കെ.ബിജുവിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂരിലും തൃശൂരിലെ മറ്റ് ചില ബാങ്കുകളിലും സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പും വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |