കൊട്ടാരക്കര : വേനൽ ചൂടിൽ ചുട്ടുപൊള്ളിയിരിക്കുകയാണ് ജനം. അപ്പോൾ കറണ്ട് കട്ടുകൂടി ആയാലോ. രാത്രിയിലെ അപ്രഖ്യാപിത ലോഡ് ഷെഡിംഗാണ് ആളുകളെ വലയ്ക്കുന്നത്. എ.സിയും ഫാനും ഉണ്ടായിട്ടും ചൂടിന് യാതൊരു കുറവുമില്ല. പ്രായമായവരും രോഗികളും കുട്ടികളും ദുരിതത്തിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്ത ദിവസം മുതൽ രാത്രി 10നും 1നും ഇടയിൽ മൂന്നും നാലും പ്രാവശ്യം വൈദ്യുതി വിതരണം നിലക്കും.ചെറിയ കുട്ടികളുള്ള വീട്ടുകാർക്കാണ് ഏറെ പ്രയാസം. കുട്ടികളുടെ നിലവിളി സഹിക്കാനാവാതെ ആ സമയങ്ങളിൽ വൈദ്യുതി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാൻ ആരും ഉണ്ടാകില്ല. ഉണ്ടായാൽ തന്നെ ഫോൺ എടുക്കാറില്ല.പകൽ വൈദ്യുതി
തടസമുണ്ടായൽ കുട്ടികളുമായി പുറത്തിറങ്ങി ഇരിക്കാനോ മറ്റു ക്രമീകണം നടത്താനോ കഴിയും. എന്നാൽ ഓർക്കാപ്പുറത്ത് ഉണ്ടാകുന്ന ലോഡ് ഷെഡിംഗ് അക്ഷരാർത്ഥത്തിൽ ജനങ്ങളെ എരിതീയിൽ നിന്ന് വറചട്ടിയിടുന്നതിന് തുല്യമാണെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി മുടക്കത്തിന് അടിയന്തരമായി നടപടിയുണ്ടാക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |