ന്യൂഡൽഹി: നിരവധി തവണ മാറ്റിവച്ച ലാവലിൻ കേസ് അന്തിമവാദത്തിനായി മേയ് എട്ടിന് സുപ്രീംകോടതി ലിസ്റ്റ് ചെയ്‌തു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൽ 122-ാം കേസായാണ് ലിസ്റ്റ് ചെയ്‌തത്. കഴിഞ്ഞയാഴ്‌ച 34-ാം തവണ ലിസ്റ്റ് ചെയ്‌തെങ്കിലും മഹാരാഷ്ട്രയിൽ നിന്നുള്ള ഭൂമിയേറ്റെടുക്കൽ കേസിൽ അടക്കം വാദമുഖങ്ങൾ നീണ്ടതിനാൽ പരിഗണിച്ചിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച അപ്പീൽ 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |