SignIn
Kerala Kaumudi Online
Thursday, 18 July 2024 6.44 AM IST

വീടായാലും ഫ്ളാറ്റായാലും 'ഫിനിക്സ് ' വെടിപ്പാക്കും !

cle

ആലപ്പുഴ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി രാജശ്രീയെന്ന വീട്ടമ്മ, വീട്ടുചെലവിനും മക്കളുടെ തുടർപഠനത്തിനും പണം കണ്ടെത്താനായി ആരംഭിച്ച 'ഫിനിക്സ് ' ഇന്ന് സൂപ്പർ ഹിറ്റാണ്. പൊടിയും മാറാലയും മൂടിയ വീടോ, ഫ്ളാറ്റോ എന്തുമാകട്ടെ വാസയോഗ്യമാക്കാൻ ഫിനിക്സ് പെൺപട പറന്നെത്തും. അഞ്ചുമാസം മുമ്പ് കായംകുളത്ത് ആരംഭിച്ച സംരംഭത്തിന്റെ സേവനം തെക്കൻ കേരളത്തിൽ ഹിറ്റായതോടെ രാജശ്രീയുടെ ആശയം സൂപ്പർ ഹിറ്റായി.

കായംകുളം എരുവയിൽ രാജശ്രീയും കുടുംബവും വർഷങ്ങളായി ഗൾഫിലായിരുന്നു. ഭർത്താവിന്റെ ബിസിനസിലുണ്ടായ നഷ്ടമാണ് ജീവിതം മാറ്റിമറിച്ചത്. മകളുടെ ബി.ഡി.എസ് പഠനവും മകന്റെ ഡിഗ്രി പഠനവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ആലോചിച്ച് തലപുകയ്ക്കുമ്പോഴാണ് ക്ളീനിംഗ് ഒരു സേവനമാക്കാൻ ഉറപ്പിച്ചത്.

ഗൾഫിൽ ഫ്ലാറ്റ് വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന വാക്വം ക്ളീനറിലും സ്ക്രബ്ബിംഗ് മെഷീനിലുമുള്ള പരിചയമായിരുന്നു രാജശ്രീയുടെ കൈമുതൽ.സുഹൃത്തായ മുതുകുളം സ്വദേശിനി അമ്പിളിയും മറ്റ് രണ്ട് സ്ത്രീകളും സഹായികളായി കൂടിയതോടെ നവ മാദ്ധ്യമത്തിൽ ക്ളീനിംഗ് സർവീസിനെപ്പറ്റി ഒരുകുറിപ്പിട്ടു. അത് നല്ലൊരു തുടക്കമായി.

വിശേഷാവസരങ്ങളിൽ വീട് വൃത്തിയാക്കാനാണ് ഇവരുടെ സഹായം കൂടുതലായി ആളുകൾ തേടുന്നത്. വാർഷിക ശുചീകരണം കരാറടിസ്ഥാനത്തിൽ ചെയ്യാനും സംഘം സജ്ജമാണ്. നിലവിൽ രാജശ്രീയുടെ വീട് കേന്ദ്രീകരിച്ചാണ് പ്രവർ‌ത്തനമെങ്കിലും കായംകുളം കേന്ദ്രീകരിച്ച് ഓഫീസുൾപ്പെടെ പ്രവർത്തനം വിപുലപ്പെടുത്താനാണ് തീരുമാനം. സേവനത്തിന് ഫോൺ: 8113834196.വാട്സ് ആപ്പ്: 8606127073.

ആദ്യവിളി എടത്വയിൽ നിന്ന്

നവമാദ്ധ്യമത്തിലെ കുറിപ്പ് കണ്ട് ആദ്യം വിളിവന്നത് എടത്വയിൽ നിന്നായിരുന്നു. രാജശ്രീയും കൂട്ടരും വാക്വം ക്ളീനറുൾപ്പെടെയുള്ള സാമഗ്രികളുമായി സ്കൂട്ടറിലെത്തി. മണിക്കൂറുകൾക്കകം മുക്കുംമൂലയുമുൾപ്പെടെ രണ്ടുനില വീട് ക്ളീൻ. വീടിനകവും പുറവുമെല്ലാം പുതുമോടിയിൽ തിളങ്ങി. ചെലവ് കഴിച്ച് നാലുപേർക്കും ന്യായമായ കൂലിയും കിട്ടി. ഓറഞ്ച് ടീഷർട്ടും തൊപ്പിയും ധരിച്ച യുവതികളുടെ മിന്നും പ്രകടനം വീട്ടുകാർക്ക് പെരുത്ത് ഇഷ്ടമായി. അവരും ഒരുപോസ്റ്റ് ഇട്ടു. ഇതോടെ രാജശ്രീയുടെ ഫോണിന് വിശ്രമമില്ലാതായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തുരുതുരാവിളിയാണ്. പ്രവാസികളും വൃദ്ധ ദമ്പതികളും ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ളവർ ഫിനിക്സിനെ കാത്തിരിപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.