കോട്ടയം : സാധാരണക്കാരുടെ ബഡ്ജറ്റ് താളം തെറ്റിച്ച് മത്സ്യം, പച്ചക്കറി വില കുതിച്ചുയരുന്നു. മോത, നെയ്മീൻ , വറ്റ, കാളാഞ്ചി തുടങ്ങിയ മേൽത്തരം ഇനങ്ങൾക്ക് 800 ന് മുകളിലാണ് വില. 400 - 450 രൂപ വരെ താഴ്ന്ന കരിമീൻ 580 - 600 ലേക്ക് എത്തി. ഡിമാൻഡ് കുറവുള്ള കേര, തള, ഓല തുടങ്ങിയവയ്ക്ക് 400 ന് മുകളിലാണ്. നാടൻ മത്തി കിട്ടാനില്ല. ചെറിയ മുള്ളൻ മത്തിക്ക് 220 - 240 രൂപയാണ്. അയല : 260, കണ്ണി അയല : 240, കിളി : 300 എന്നിങ്ങനെയാണ് വില. തമിഴ്നാട്ടിലും വേനൽ ശക്തമായതാണ് പച്ചക്കറി വില ഉയരാൻ ഇടയാക്കിയത്. ബീൻസ് കിലോയ്ക്ക് 120 രൂപയാണ്. ചെറു നാരങ്ങ 240 രൂപയായി. കാരറ്റ് 80, പാവക്ക 90, തക്കാളി, ബീറ്റ് റൂട്ട് , കോവക്ക, വെണ്ടക്ക, കത്രിക്ക, മുരിങ്ങയ്ക്ക എന്നിവയ്ക്ക് 60 രൂപയാണ്. താരതമ്യേന വിലക്കുറവ് സവാളയ്ക്കാണ് 30 രൂപ.
''പച്ചക്കറി, മീൻ, ഇറച്ചി വില ഉയർന്നതിനൊപ്പം മറ്റു നിത്യോപയോഗ സാധന വിലയും വർദ്ധിച്ചു. സധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി.
ചന്ദ്രശേഖരൻ (വ്യാപാരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |