ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ ഏറ്റുവാങ്ങി. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്‌ജിയും തമിഴ്നാട് ഗവർണറുമായിരുന്ന അന്തരിച്ച ജസ്റ്റിസ് ഫാത്തിമബീവിക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ സമ്മാനിച്ചു. രാഷ്‌ട്രപതിഭവനിലായിരുന്നു ചടങ്ങ്.
പരമ്പരാഗത നെൽക്കൃഷിയിലൂടെ പ്രശസ്‌തനായ കാസർകോട്ടെ സത്യനാരായണ ബെലേരി, എഴുത്തുകാരി അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി എന്നിവർ പദ്മശ്രീ ഏറ്റുവാങ്ങി. വിദ്യാഭ്യാസ വിദഗ്ദ്ധൻ പി.ചിത്രൻ നമ്പൂതിരിപ്പാടിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്‌മശ്രീ മകൻ സ്വീകരിച്ചു. നടിയും നർത്തകിയുമായ വൈജയന്തി മാല, ചലച്ചിത്ര താരം ചിരഞ്ജീവി എന്നിവർ പദ്‌മവിഭൂഷണും സ്വീകരിച്ചു. മരണാനന്തര ബഹുമതിയായി തമിഴ് നടൻ വിജയകാന്തിനുള്ള പദ്മഭൂഷണും വിതരണം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |