ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ നടക്കുന്ന നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന് ഇന്ന് തുടക്കമാകും. എല്ലാദിവസവും നാരായണീയ പാരായണം, പൃഥഗാത്മതപൂജ, പഞ്ചമഹാവിഷ്ണു പൂജ, കളഭാഭിഷേകം, പ്രഭാഷണങ്ങൾ, ഭജന, നാമസങ്കീർത്തനം തുടങ്ങിയവയുണ്ടാകും. സത്രാചാര്യൻ അഡ്വ.ടി.ആർ. രാമനാഥൻ വടക്കൻ പറവൂരും ആചാര്യൻ പ്രൊഫ. ശബരീനാഥ് ദേവിപ്രിയയുമാണ്. . 11ന് രാവിലെ ഒൻപതിന് സമ്പൂർണ ഭഗവത്ഗീതാ പാരായണം, വൈകിട്ട് നാലിന് പഞ്ചപാണ്ഡവ സംഗമം, 4.30ന് സത്രശാലയിൽ പ്രതിഷ്ഠിക്കാനുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങളുമായി തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, ആറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവിടങ്ങളിൽനിന്നുള്ള രഥഘോഷയാത്രകളും മുതുകുളം പാണ്ഡവർക്കാവിൽനിന്ന് സത്രശാലയിൽ ഉയർത്തുന്നതിനുള്ള കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്രയും മഴുക്കീർ തൃക്കയിൽ മഹാവിഷ്ണക്ഷേത്രത്തിൽ സംഗമിക്കും. അവിടെനിന്ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലേക്ക് സ്വീകരിക്കും. വൈകിട്ട് 6.30ന് ദീപപ്രോജ്വലനം ജസ്റ്റിസ് മുരളിപുരുഷോത്തമൻ നിർവഹിക്കും.7ന് മാഹാത്മ്യം.8ന് നൃത്തപരിപാടി തരംഗ്, 12ന് വൈകിട്ട് നാലിന് സത്രസമാരംഭ സഭ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സത്രസമിതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ,ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പി.എസ്.പ്രശാന്ത്, അഡ്വ.കെ.അനന്തഗോപൻ,ജി.സുന്ദരേശൻ,അഡ്വ.അജികുമാർ,ആർ.അജിത്ത് കുമാർ, പി.വി.സജൻ,സജു ഇടക്കല്ലിൽ,ഒ.കെ.അനിൽകുമാർ.എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |