തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ തൃശ്ശൂരിൽ പാർട്ടി അക്കൗണ്ട് മരവിപ്പിച്ചത് പാർട്ടിയുടെ പാൻ നമ്പർ ബാങ്ക് ഓഫ് ഇന്ത്യ തെറ്റായി രേഖപ്പെടുത്തിയതു കൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിച്ചത്. പാർട്ടിക്ക് രാജ്യത്ത് ഒറ്റ പാൻ നമ്പരാണുള്ളത്. AAATC0400A. ഇതിൽ 'ടി'ക്കു പകരം 'ജെ' എന്നാണ് രേഖപ്പെടുത്തിയത്. ബാങ്ക് ചെയർമാന് കത്ത് നൽകിയതിനെ തുടർന്ന് അവർ തെറ്റു തിരുത്തി.
ജില്ലാ കമ്മിറ്റി പിൻവലിച്ച പണവുമായി ഏപ്രിൽ 30ന് ബാങ്ക് ശാഖയിലെത്താൻ ആദായ നികുതി വകുപ്പ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് എത്തിയപ്പോഴാണ് അത് പിടിച്ചെടുത്തത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. വസ്തുതാവിരുദ്ധമായ വാർത്തകൾ നിരന്തരം നൽകുന്ന മാദ്ധ്യമങ്ങൾക്കെതിരെയും നിയമപരമായി നീങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |