കൊച്ചി: വരാപ്പുഴ അതിരൂപത സഹായ മെത്രാനായി ഡോ. ആന്റണി വാലുങ്കലിനെ മാർപാപ്പ നിയമിച്ചു. പ്രഖ്യാപനം അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചിയിൽ നിർവഹിച്ചു. തത്‌സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മെത്രാഭിഷേകം ജൂൺ 30ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടക്കും.
1969 ജൂലായ് 26ന് എരൂരിലാണ് ആന്റണി വാലുങ്കലിന്റെ ജനനം. 1994 ഏപ്രിൽ 11ന് വൈദികപട്ടം സ്വീകരിച്ചു.
മൈനർ സെമിനാരി വൈസ് റെക്ടറായും വിയാനിഹോം സെമിനാരി ഡയറക്ടറായും ജോൺപോൾ ഭവൻ സെമിനാരി ഡയറക്ടറായും പ്രവർത്തിച്ചു. ആലുവ കാർമ്മൽഗിരി സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറും പ്രൊഫസറുമായശേഷം വല്ലാർപാടം ബസിലിക്ക റെക്ടറായി. 'മിസ്റ്റിക്കൽ ഡയമെൻഷൻ ഒഫ് പ്രീസ്റ്റ്ലി ഫോർമേഷൻ', 'മിഷനറിമാരുടെ ആത്മീയ സംഭാവനകൾ' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |