പഞ്ചായത്ത് ഭരണ സമിതികളുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ദേശീയപാത കരാർ കമ്പനി പ്രതിനിധികളുടെയും യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ സംസാരിക്കുന്നു.
കൊടുങ്ങല്ലൂർ: അഞ്ചാംപരത്തിയിലെ പൊട്ടിപ്പൊളിഞ്ഞ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കാനും ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ മറ്റ് കുടിവെള്ള പൈപ്പ് ലൈനുകളുടെ തകരാറുകൾ പൂർണമായി തീർക്കുന്നതിനും കരാറുകാരനായ ശിവാലയ കൺസ്ട്രക്്ഷൻ കമ്പനി മുൻകൈയെടുക്കാൻ തീരുമാനമായി. ഇ.ടി. ടൈസൺ എം.എൽ.എ വിളിച്ചു ചേർത്ത ശ്രീനാരായണപുരം, പെരിഞ്ഞനം പഞ്ചായത്ത് പ്രതിനിധികളുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ശിവാലയ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ശ്രീനാരായണപുരം, പെരിഞ്ഞനം പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇ.ടി. ടൈസൺ എം.എൽ.എയുടെ ഇടപെടൽ. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റുമാരായ സജിത പ്രദീപ്, നാസർ തുടങ്ങിയവരും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ ബിന്നി പോൾ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ലിറ്റി ജോസ്, അസിസ്റ്റന്റ് എൻജിനിയർ ഹൈഡ മോസസ്സ്, ഓവർസീയർ ശ്രീതു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |