തൊടുപുഴ: ഹൈറേഞ്ചിലെ ആദ്യ കത്തോലിക്ക ദേവാലയമായ മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയം ബസിലിക്ക പദവിയിലേക്ക് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തി.ഔദ്യോഗിക പ്രഖ്യാപനം 25 ഉച്ചകഴിഞ്ഞ് 2 മണി യോടെ മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ നടത്തും. .വിജയപുരം രൂപതാ മെത്രാൻ ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തേച്ചേരിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ കർദ്ദിനാൾ മാർ ക്ലിമിസ് ബസേലിയസ് വചന പ്രഘോഷ ണം നടത്തും.
ജില്ലയിലെ ആദ്യത്തെയും കേരളത്തിലെ 11ാം മത്തെയും ബസിലിക്കയാണ് . ദേവാലയത്തിൻ്റെ 125ാം വർഷ ജൂബിലി ആഘോഷ വേളയിലാണ് ബസിലിക്ക പദവി ലഭിക്കുന്നത്. ദേവാലയത്തിൻ്റെ 125ാം ജൂബിലി സമാപനം 26 ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കും. വിജയപുരം രൂപത സഹായ മെത്രാൻ ബിഷപ്പ് ജസ്റ്റിൻ മടത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ദിവ്യബലിയും തുടർന്ന് സാംസ്കാരിക പൊതു സമ്മേളനവും നടക്കും.
25 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ദിവ്യബലിയിലാണ് ബസിലിക്ക പ്രഖ്യാപനം. 26 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ശതോത്തര രജത ജൂബിലി ദിവ്യബലിയിൽ വിജയപുരം രൂപതാ മെത്രാൻ റവ.ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, സഹായമെത്രാൻ റവ.ഡോ ജസ്റ്റിൻ മഠത്തിൽ പറമ്പിൽ തുടങ്ങിയവർ നേതൃത്വം വഹിക്കും. 4 മണിക്ക് പൊതുസമ്മേളനം നടക്കും. തുടർന്ന് ഇടവകയിലെ സംഘടനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ നടക്കും.
ഒരു വർഷം നീണ്ടു നിന്ന 'ശതോത്തര രജത ജൂബിലിയാഘോഷങ്ങൾ 26 നാണ് സമാപിക്കുന്നത്. നിർധനരായ വ്യക്തികൾക്കു വീട് നിർമ്മിച്ചു നൽകുക., പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം നൽകുക , നിർധനരായ കുട്ടികൾക്ക് പഠന സഹായം നൽകുക തുടങ്ങി നിരവധിയായ സഹായ പദ്ധതികളാണ് നടപ്പിലാക്കിയത്.
വാർത്താ സമ്മേളനത്തിൽ ബസിലിക്ക റെക്ട്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ജനറൽ കൺവീനർപി. ആർ. ജയിൻ, ഇടവക സമിതി സെക്രട്ടറി നിഗേഷ് ഐസക്ക്, പബ്ളിസിറ്റി കമ്മറ്റി കൺവീനർ ജെ. സി. ആന്റണി പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |