കായംകുളം: കായംകുളത്ത് കാപ്പാ നിയമപ്രകാരം ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശേരി പടീറ്റതിൽ വീട്ടിൽ അൻസാഫിനെയാണ്(മാളു) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
അൻസാഫിനെ 2017 ലും 2019 ലും 2022 ലും കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. 2020 ൽ മാളുവിനെ ആലപ്പുഴ ജില്ലയിൽ നിന്ന് കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നതും അത് ലംഘിച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച ഇയാൾക്ക് , കരീലക്കുളക്കരയിൽ വച്ച് വാഹനാപകടം ഉണ്ടായി. അപകടത്തിൽ ഭാര്യയും കുഞ്ഞും വാഹനത്തിലുണ്ടായിരുന്ന ഗുണ്ട റിയാസും മരിച്ചിരുന്നു. ഇതിന് ശേഷം തമിഴ്നാട് പെരുംതുറൈ പൊലീസ് സ്റ്റേഷൻ പരിധിയിലും, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും പണത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കേസിലും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസിലുംഅൻസാഫ് പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നൽകിയ ശുപാർശ അംഗീകരിച്ചാണ് ജില്ലാ കളക്ടർ അലക്സ് വർഗീസ് അൻസാഫിനെതിരെ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |