കായംകുളം : ബൈക്കിൽ ഹെൽമറ്റ് വെച്ചുവന്നയാൾ, റോഡരികിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന വിധവയെ കബളിപ്പിച്ച് ആറായിരം രൂപയും രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റുമായി മുങ്ങി. പുള്ളിക്കണക്ക് കുന്നത്ത് കോയിക്കൽ പടീറ്റതിൽ മായയാണ് തട്ടിപ്പിനിരയായത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചിറക്കടവത്ത് മായ ലോട്ടറി വിൽക്കുന്ന സ്ഥലത്തെത്തിയയാൾ 5000 രൂപയുടെ വീതം സമ്മാനമടിച്ചെന്ന് കാട്ടി രണ്ട് ലോട്ടറി ടിക്കറ്റ് നൽകി. ഇവരുടെ കൈയിൽ പണമായി ഉണ്ടായിരുന്ന 6000 രൂപയും 2000 രൂപയുടെ ടിക്കറ്റും വാങ്ങി ബാക്കി 2000 രൂപ പിന്നീട് വാങ്ങാമെന്നു പറഞ്ഞ് ഇയാൾ പോയി.
ടൗണിലെ ലോട്ടറി ഏജൻസിയിൽ എത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. ലോട്ടറി ടിക്കറ്റിലെ തീയതി മാറ്റി ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയത്.
ബൈക്കിൽ ഹെൽമറ്റ് ധരിച്ച് മഴക്കോട്ട് ഇട്ടു വന്നയാളാണ് തട്ടിപ്പു നടത്തിയതെന്ന് മായ പറഞ്ഞു. കായംകുളം പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |