SignIn
Kerala Kaumudi Online
Monday, 10 June 2024 12.38 AM IST

അനക്കമില്ലാതെ ജങ്കാർ സർവീസ്: കിലോമീറ്ററുകൾ ചുറ്റി യാത്രക്കാർ

കാർത്തിക് കൃഷ്ണ

പൊന്നാനി: സർവീസ് നിലച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും പൊന്നാനി പടിഞ്ഞാറേക്കര ജങ്കാർ സർവീസ് പുനരാരംഭിച്ചില്ല. നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട് കരാർ നടത്തിപ്പുകാരനും നഗരസഭയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് സർവീസ് അവസാനിപ്പിക്കുന്നതിൽ കലാശിച്ചത്. പകരം സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നഗരസഭയുടെ നീക്കം വിജയിച്ചതുമില്ല. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ഉണ്ടായിരുന്ന ജങ്കാർ സർവീസ് വിദ്യാർത്ഥികളും ജോലിക്കാരുമടക്കം നിരവധി പേർക്ക് ആശ്രയമായിരുന്നു. എറണാകുളത്തേക്കും കോഴിക്കോട്ടേക്കും പോകുന്ന ദീർഘദൂര യാത്രക്കാർക്കും ജങ്കാർ സർവീസ് അനുഗ്രഹമായിരുന്നു. നിലവിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആനപ്പടി മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ചമ്രവട്ടം ജംഗ്ഷനിലെയും ചമ്രവട്ടം പാലത്തിലെയും ഗതാഗതക്കുരുക്ക് മൂലം പൊന്നാനിയിൽ നിന്നും തിരൂരിലേക്കെത്താൻ രണ്ട് മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. ജങ്കാർ സർവീസ് ഉണ്ടായിരുന്നെങ്കിൽ പടിഞ്ഞാറെക്കര വഴി തിരൂരിലേക്കുള്ള യാത്രയിലൂടെ ഈ കുരുക്ക് ഒഴിവാക്കാനാവുമായിരുന്നു. തിരൂർ മേഖലയിൽ നിന്നും ഒരുപാട് വിദ്യാർത്ഥികൾ പൊന്നാനിയിലെ കോളേജുകളെ പഠനത്തിന് ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും ജങ്കാർ സർവീസ് വളരെ ഉപകാരമാകും. പൊന്നാനിയിലെ ടൂറിസം കേന്ദ്രമായ നിളയോര പാതയിലേക്ക് കൂടുതൽ ആളുകളെത്തുന്നതിനും ജങ്കാർ സർവീസ് സഹായകരമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.