ലക്നൗ: കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അധികാരത്തിൽ വന്നാൽ അയോദ്ധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഹാട്രിക് ജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തർപ്രദേശിലെ ബരാബങ്കിയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു.
രാമക്ഷേത്ര വിധിയെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു.
രാജ്യം വിഭജിക്കാനാവില്ലെന്ന് സ്വാതന്ത്ര്യസമര കാലത്ത് ജനങ്ങൾ പറഞ്ഞെങ്കിലും കോൺഗ്രസ് അതു ചെയ്‌തെന്ന് മോദി ആരോപിച്ചു. അവരുടെ ട്രാക്ക് റെക്കാർഡ് അങ്ങനെയാണ്. കോൺഗ്രസ് എന്നാൽ കുടുംബവും അധികാരവുമാണ്.
ബംഗാളിൽ നിന്നുള്ള 'ആന്റി' ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് തൃണമൂൽ നേതാവ് മമതാ ബാനർജിയെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. സമാജ്‌വാദി അദ്ധ്യക്ഷൻ അഖിലേഷിനെ സമാജ്‌വാദി രാജകുമാരൻ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള കളിയാക്കലും ആവർത്തിച്ചു. കോൺഗ്രസും അഖിലേഷ് യാദവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |