ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഒരു സാമ്പത്തികവർഷം പരമാവധി 60 ടാക്‌സ് ഓഡിറ്റ് ജോലികൾ മാത്രമേ ഏറ്റെടുക്കാൻ പാടുള്ളുവെന്ന ചട്ടം ശരിവച്ച് സുപ്രീംകോടതി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) നിർദ്ദേശമാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും, അഗസ്റ്റിൻ ജോർജ് മസിഹും ഉൾപ്പെട്ട ബെഞ്ച് അംഗീകരിച്ചത്. ഭരണഘടനയിലെ അനുച്ഛേദം 19(1)(ജി) ഉറപ്പ് നൽകുന്ന തൊഴിൽ ചെയ്യാനുള്ള അവകാശം ലംഘിക്കുന്നതല്ല ചട്ടം. ഈ സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതൽ വ്യവസ്ഥ പ്രാബല്യത്തിലാകണമെന്നും കോടതി ഉത്തരവിട്ടു. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ഒരു സാമ്പത്തികവർഷത്തെ ടാക്‌സ് ഓഡിറ്റ് ജോലികളുടെ എണ്ണം ഭാവിയിൽ വർദ്ധിപ്പിക്കണമെങ്കിൽ ഐ.സി.എ.ഐക്ക് അതാകാം.
രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ഹർജികൾ ഐ.സി.എ.ഐയുടെ ആവശ്യത്തെ തുടർന്ന് സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തി തീർപ്പ് പറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |