മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 18 റൺസിന് കീഴടക്കി ലക്നൗ സൂപ്പർ ജയന്റ്സ് സീസൺ വിജയത്തോടെ അവസാനിപ്പിച്ചു. ക്യാപ്ടനെ മാറ്റിയതുൾപ്പെ വിവാദങ്ങലളും കളിക്കളത്തിലെ തിരിച്ചടികളുമായി ഓർക്കാൻ ആഗ്രഹിക്കാത്തെ ഒരു സീസൺ സ്വന്തം മൈതാനമായ വാങ്കഡെയിൽ മുംബയ് തോൽവിയോടെ അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയ്ന്റ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു.മറുപടിക്കിറങ്ങിയ മുംബയ്‌യുടെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ മഴമൂലം മത്സരം ഒരുമണിക്കൂറളം നിറുത്തിവയ്‌ക്കേണ്ടിവന്നു.പിന്നീട് പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമ്മ ( 38 പന്തിൽ 68), നമൻ ദിർ (28 പന്തിൽ 62) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഡെവാൾഡ് ബ്രെവിസ് (23) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സൂര്യകുമാർ (0), ഇഷാൻ കിഷൻ (14), ക്യാപ്ടൻ ഹാർദിക് (16) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നേരത്തേ 29 പന്തിൽ 8 സിക്സും 5 ഫോറും ഉൾപ്പെടെ 75 റൺസ് നേടിയ നിക്കോളാസ് പുരാനാണ് ലക്നൗവിനെ 214വരെയെത്തിക്കാൻ പ്രധാന പങ്കുവഹിച്ചത്.
പതിയെ നീങ്ങുകയായിരുന്ന ലക്നൗവിന്റെ സ്കോറിംഗ് വേഗത്തിലാക്കിയത് നിക്കോളാസാണ്. ക്യാപ്ടൻ രാഹുലിനൊപ്പം (55) നാലാം വിക്കറ്റിൽ പുരാൻ 44 പന്തിൽ 109 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |