ബ്രാറ്റിസ്ലാവാ: അക്രമിയുടെ വെടിയേറ്റ സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്‌സോയെ (59) വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഫിറ്റ്‌സോയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്ക് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോ എന്ന് വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ചയാണ് ഹാൻഡ്‌ലോവ നഗരത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫിറ്റ്‌സോയ്ക്ക് നേരെ വധശ്രമമുണ്ടായത്. ക്ലോസ് റേഞ്ചിൽ അഞ്ച് തവണ വെടിയേറ്റ അദ്ദേഹത്തിന്റെ നെഞ്ചിലും വയറ്റിലും കാലിലും ആഴത്തിലുള്ള പരിക്കുണ്ട്. നേരത്തെ, അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. സംഭവത്തിൽ 71കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |