ഡി.എൻ.എ പരിശോധന ഫലം കാത്ത് പൊലീസ്
സി. സി. ടി. വിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞത് പുലർച്ചെ 2.13 ന്
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങി കിടന്ന പത്തുവയസുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച് സ്വർണ്ണം കവർന്ന ശേഷം വയലിൽ ഉപേക്ഷിച്ച കേസിൽ നാട് നിർണായകമായ ഡി.എൻ.എ ഫലത്തിന് കാത്ത് പൊലീസ്. പൊലീസിന്റെ കസ്റ്റഡിയിലുള്ള നാലുപേരുടെ ഡി.എൻ.എ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. സംഭവത്തിൽ പുലർച്ചെ 2.13 ന് നടന്നുപോകുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതും നിർണായകമായി. .
പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടിന് വടക്ക് ഭാഗത്തെ അയൽവാസിയുടെ വീട്ടിലുള്ള ക്യാമറയിലാണ് യുവാവെന്ന് തോന്നിക്കുന്നയാളുടെ ദൃശ്യമുള്ളത്. പാന്റും ഷർട്ടും ധരിച്ച മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണിത്. കസ്റ്റഡിയിലുള്ള ലഹരിക്ക് അടിമയായ യുവാവിന്റെതാണോ ദൃശ്യമെന്ന നിഗമനത്തിലാണ് പൊലീസ്.
ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അന്വേഷണവിവരം പുറത്തുപോകാതിരിക്കാൻ പൊലീസ് കടുത്ത ജാഗ്രത പാലിക്കുന്നുണ്ട്. സംഭവം നടന്ന ശേഷം നാട്ടിൽ നിന്ന് മുങ്ങിയവരുടെ വിവരമാണ് ആദ്യം സംഘം ശേഖരിച്ചത്. 200 ലധികം സി സി ടി.വി ക്യാമറകളും പരിശോധിച്ചു. 500 ഓളം വീടുകളിൽ ചെന്ന് കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് സംശയമുള്ള ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചു. പെൺകുട്ടിയുടെ കമ്മൽ എവിടെയെങ്കിലും വിൽക്കുകയോ പണയം വെക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചിരുന്നു.മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിവരവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |