ന്യൂഡൽഹി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ചോദ്യം ചെയ്ത് റിസർവ് ബാങ്ക് (ആർ.ബി.ഐ) സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എല്ലാ കാര്യങ്ങളിലും തത്‌സ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കേസ് അവധിക്കു ശേഷം പരിഗണിക്കും.
2023 ജനുവരി 12-ന് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിച്ചത് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ആർ.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.
ലയനം കടലാസിൽ മാത്രമാണെന്നും കേരള ബാങ്കിന് ലൈസൻസ് ഇല്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ലെന്നും മലപ്പുറം ബാങ്കിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മലപ്പുറം സഹകരണ ബാങ്ക് ബാങ്കിംഗ് ലൈസൻസ് സറണ്ടർ ചെയ്യാത്തതിനാൽ ലയനം നിക്ഷേപ ഇൻഷ്വറൻസിനെ ബാധിക്കുമെന്ന് ആർ.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ബാങ്കിംഗ് റെഗുലേഷൻ ആക്ടിന് വിരുദ്ധമായി ലയനം നടന്നാൽ, നിക്ഷേപ ഇൻഷ്വറൻസ് നഷ്‌ടപ്പെടും. അത് നിക്ഷേപകരെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |