SignIn
Kerala Kaumudi Online
Thursday, 13 June 2024 5.52 PM IST

പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സയെന്ന് ബോര്‍ഡ്, പരിശോധനയില്‍ ഞെട്ടി പൊലീസ്

crime

തൃശൂര്‍: കുന്നംകുളം പാറേമ്പാടത്ത് പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സ നല്‍കുന്ന കേന്ദ്രം എന്ന പേരിലാണ് റോഷ്‌നി ക്ലിനിക്ക് അറിയപ്പെട്ടിരുന്നത്. അടുത്തിടെയായി സ്ഥാപനത്തില്‍ വ്യാജ ചികിത്സ നടക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് സ്ഥാപനം നടത്തിപ്പുകാരനായ വ്യാജ ഡോക്ടറെ പിടികൂടി. അസം സ്വദേശിയായ പ്രകാശ് മണ്ഡല്‍ ആണ് ഡോക്ടര്‍ ചമഞ്ഞ് നാട്ടുകാരെ ചികിത്സിച്ചിരുന്നത്.

കുന്നംകുളം മേഖലയില്‍ പൈല്‍സിനും ഫിസ്റ്റുലയ്ക്കും വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന ആരോപണം കുറച്ച് കാലമായി പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇതനുസരിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റോഷ്‌നി ക്ലിനിക്കില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.

പരാതിയെ തുടര്‍ന്ന് ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും ചികിത്സയ്ക്കായി ഉപയോഗിച്ച വസ്തുക്കളും പിടികൂടി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി പ്രകാശ് മണ്ഡലിനെ കോടതി റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോസ് ചാള്‍സ്, ആശംസ് അഞ്ജലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

അടുത്തിടെ ഇവിടെ ചികിത്സയ്‌ക്കെത്തിയ ചിലര്‍ക്ക് ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ വ്യാജനാണോയെന്ന സംശയം ബലപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് മണ്ഡലിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.