തൃശൂർ: 330 ഗ്രാം MDMA യുമായി രണ്ട് പേരെ തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്കോഡും, വെസ്റ്റ് പോലീസും ചേർന്ന് പിടികൂടി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ സഞ്ചരിക്കുകയായിരുന്ന കാസർഗോഡ് കീഴൂർ കല്ലട്ട്ര സ്വദേശി നജീബ് 44, ഗുരുവായൂർ അരിയന്നൂർ താമരശ്ശേരി സ്വദേശി ജിനീഷ് 34 എന്നിവരെയാണ് പുഴക്കൽ പാടത്തുനിന്നും പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തതിൽ മുൻപും പലതവണ ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കാറിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയ്ക്ക് അധികം രാസലഹരി കടത്തുന്നത്. പ്രധാനമായും കുന്നംകുളം ഗുരുവായൂർ ചാവക്കാട് മേഖലകളിലാണ് വില്പനയ്ക്ക് ലക്ഷ്യമിട്ടിട്ടുള്ളത്. കാസർഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തർ ബിസിനസും മലേഷ്യയിലെ ഹോട്ടൽ ബിസിനസും പരാജയപ്പെട്ടതിനെ തുടർന്ന് എളുപ്പം ലാഭം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്.
10 ദിവസം മുൻപ് ലഹരിവിരുദ്ധ സ്കോഡ് 42 ഗ്രാം MDMA പിടികൂടിയിരുന്നു സ്കൂൾ തുറക്കുന്ന സമയമായതിനാൽ ഇനിയും ഇതുപോലെത്തെ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.കേരളത്തിൽ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.കാസർഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തർ ബിസിനസും മലേഷ്യയിലെ ഹോട്ടൽ ബിസിനസും പരാജയപ്പെട്ടതിനെ തുടർന്ന് എളുപ്പം ലാഭം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്.
അന്വേഷണസംഘത്തിൽ വെസ്റ്റ് സ്റ്റേഷൻ എസ് ഐ വിവേക് വി,സിറ്റി ലഹരി വിരുദ്ധ സ്കോഡ് എസ് ഐ മാരായ സുവ്രതകുമാർ എൻ ജി, ഗോപാലകൃഷ്ണൻ കെ, രാകേഷ് പി, എസ് ഐ മാരായ ജീവൻ ടിവി, ടോണി പി,സിപിഓ മാരായ ആഷിഷ് കെ കെ, ശരത് എസ്, വിപിൻ എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |