കട്ടപ്പന :ഇരട്ടയാറിൽ പോക്‌സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമികമായി കരുതുന്നുണ്ടെങ്കിലും ഇത് പൊതു സമൂഹത്തിന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുംഅഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം ഷൈലജ സുരേന്ദ്രൻ പറഞ്ഞു. ജില്ല പ്രസിഡന്റ് സുമ സുരേന്ദ്രൻ ജില്ലാ സെക്രട്ടറി ലിസി ജോസ്, ഏരിയ സെക്രട്ടറി സാലി ജോളി എന്നിവരുടെ നേതൃത്വത്തിൽ മരണപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുമയായിരുന്നു മഹിളാഅസോസിയേഷൻ പ്രതിനിധികൾ. ഈ കേസിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |