കോട്ടയം : ശക്തമായ ചൂടിന് പിന്നാലെ പ്രതീക്ഷിച്ചതിലും നേരത്തെ പെരുമഴയെത്തിയതോടെ റബർ തോട്ടങ്ങളിൽ പതിവായുള്ള പാവടയിടീൽ (റെയിൻ ഗാർഡനിംഗ്) ഇക്കുറി പാളി. സാധാരണ മേയ് മാസം പകുതിയോടെയാണ് മഴ മറയൊരുക്കുന്നത്. റബർ വില 170 രൂപയുണ്ട്. മഴ ശക്തമായാൽ വില കൂടാനുള്ല സാഹചര്യവുമാണ്. മഴക്കാല സംരക്ഷണ സാമഗ്രികൾക്കൊന്നും ഇത്തവണ കാര്യമായ വില വർദ്ധനയുണ്ടായിട്ടില്ല. സാധാരണ വേനൽ മഴയുടെ ഇടവേളകളിൽ മേയ് രണ്ടാം വാരം മുതൽ റെയിൻ ഗാർഡ് ഘടിപ്പിക്കും. ഇത്തവണ ഈ സമയങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. പിന്നാലെ തോരാതെ മഴ പെയ്തതാണ് കർഷകർക്ക് തിരിച്ചടിയായത്. ഒരു ദിവസമെങ്കിലും പൂർണമായി മഴ മാറി നിന്നാൽ മാത്രമേ റെയിൻ ഗാർഡ് ഘടിപ്പിക്കാനാകൂ.
സാമഗ്രികൾ വാങ്ങി , പക്ഷെ
വൻകിട തോട്ടങ്ങളിലും അപൂർവം ചില ചെറുകിട കർഷകരും മാത്രമാണു മേയ് ആദ്യം റെയിൻ ഗാർഡ് സ്ഥാപിച്ചത്. മറ്റുള്ളവർ ഇതിനാവശ്യമായ സാമഗ്രികൾ വാങ്ങി വച്ചിരുന്നു. കൂടുതൽ തോട്ടങ്ങളിലും പ്ലാസ്റ്റിക്കാണ് ഒട്ടിക്കുന്നത്. മറ്റിടങ്ങളിൽ ഷേയ്ഡും റെയിൻ ഗാർഡുമായാണ് ഒട്ടിക്കുന്നത്. അതേമസമയം. ഇത്തവണ മഴക്കാല സംരക്ഷണമൊരുക്കുന്നവർക്ക് റബർ ബോർഡ് സബ്സിഡി ലഭിക്കാനിടയില്ല. റബർ ബോർഡ് അനുമതി നൽകിയെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ നിൽക്കുന്നതാണ് തിരിച്ചടി. പുതിയ സർക്കാർ അധികാരത്തിലെത്തി തീരുമാനമുണ്ടാകുമ്പോഴേയ്ക്കും സമയം വൈകും.
വില ഇങ്ങനെ
പ്ലാസ്റ്റിക് (കിലോ) : 146
പശ (25 കിലോ) : 1450
റിബൺ (കിലോ) : 170
സ്റ്റാപ്ലർ പിൻ : 18
ഷേയ്ഡ് : 1824
റെയിൻ ഗാർഡ് : 7.50
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |