കാഞ്ഞങ്ങാട്: മോഷണമായിരുന്നു ലക്ഷ്യമെന്ന് ഒഴിഞ്ഞവളപ്പിലെ വീട്ടിൽ നിന്ന് പത്തുവയസുകാരിയെ ഉറക്കത്തിൽ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച പ്രതി സലീമിന്റെ മൊഴി. ജോലിയൊന്നും ഇല്ലാത്തതിനാൽ ചുറ്റിക്കറങ്ങുകയായിരുന്നു. സംഭവ ദിവസം പുലർച്ചെ രണ്ടര മണിക്ക് അതുവഴി നടന്നുപോയപ്പോഴാണ് വീട്ടിനുള്ളിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നത് കണ്ടത്.
വീട്ടിനുള്ളിൽ കയറിയാൽ വല്ലതും തടഞ്ഞേക്കുമെന്നാണ് കരുതിയത്.കരുതി കയറിയപ്പോൾ മുറിയിൽ പെൺകുട്ടി ഉറങ്ങുന്നതാണ് കണ്ടത്.സ്വർണ്ണ കമ്മൽ മോഷ്ടിക്കുന്നതിനിടെ പെൺകുട്ടി ഉണർന്നേക്കും എന്ന് കരുതിയാണ് കടത്തികൊണ്ടുപോയത്. വഴിയിൽ വച്ച് ഉണർന്ന് ബഹളംവെച്ച കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഈ വീടിനെയും പെൺകുട്ടിയെയും പ്രതി സലിം നേരത്തെ നോട്ടമിട്ടിരുന്നു. പെൺകുട്ടിയുമായി സംഭവ സ്ഥലത്ത് പ്രതി കുറെയധികം സമയം കറങ്ങിയിരുന്നു. ഭയന്ന് അവശനിലയിലായ പെൺകുട്ടിയെ ഉപേക്ഷിച്ച് ഈയാൾ അതിവേഗം രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക് ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. സമാനമായ കുറ്റകൃത്യങ്ങളിൽ നേരത്തെയും സലിം പ്രതിയായായിരുന്നു. ഇത്തരം കേസുകളിൽ അകപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് സലീം ഇവിടെ താമസിക്കുന്നതായി വ്യക്തമായത്. നൂറോളം ഫോൺ കോളുകളും നൂറ്റൻപതിലേറെ സി സി ടി.വി ദൃശ്യങ്ങളും ഈ കേസിൽ പരിശോധിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |