SignIn
Kerala Kaumudi Online
Saturday, 27 July 2024 8.42 AM IST

അച്ഛനും അമ്മയും ഏട്ടനും മുത്തശ്ശിയും ആനന്ദാശ്രൂ പൊഴിക്കുന്നുണ്ടാകാം.'

santhosh-sivan

' എന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണിത്. കാൻ ചലച്ചിത്രോത്സവത്തിൽ ഇങ്ങനെയൊരു വേദിയിൽ ആദരിക്കപ്പെടുന്നത് വിസ്മയകരമാണ്.എന്നെക്കുറിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. എന്റെ അച്ഛനും അമ്മയും മുത്തശ്ശിയും അടുത്തിടെ വിടപറഞ്ഞ സഹോദരനും ഈ അഭിമാന നിമിഷത്തിൽ ചിരിതൂകുന്നുണ്ടാകാം. കേരളത്തിന്റെ പ്രകൃതിയും സംസ്ക്കാരവും മുത്തശ്ശിയിൽ നിന്നും അച്ഛനിൽ നിന്നും പകർന്നു കിട്ടി.അത് വലിയ ഊർജ്ജമായിരുന്നു. ഞാൻ ഒരു മോശം ഭർത്താവാണ്.കാരണം എപ്പോഴും സിനിമാ ചിത്രീകരണത്തിലാകും.എന്നാൽ എന്റെ ഭാര്യ ദീപയും മകൻ സർവ്വജിത്തും ഇവിടെ എത്തിയിട്ടുണ്ടെന്നത് ആനന്ദകരമാണ്. സിനിമയുടെ അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ അവസരം നൽകിയ മലയാളം ഫിലിം ഇൻഡസ്ട്രിയെ ഓർക്കുന്നു.മലയാളത്തിൽ തുടങ്ങി തമിഴിലൂടെ ഹിന്ദിയിലും അവിടെ നിന്ന് ഹോളിവുഡ്ഢിലും എത്തി. ഈ അംഗീകാരം വലിയ ബഹുമതിയാണ്.ആഞ്ചനിയോ കുടുംബത്തിനും നന്ദി പറയുന്നു.' -പിയർ ആഞ്ചനിയോ ബഹുമതി സ്വീകരിച്ച് സന്തോഷ് ശിവൻ നൽകിയ മറുപടി താൻ വന്ന വഴികളെ ഓർക്കുന്നതും വേരുകൾ മറക്കാത്തതുമായിരുന്നു..

അടുത്തിടെ വിടപറഞ്ഞ ജ്യേഷ്ഠ സഹോദരൻ സംഗീത് ശിവനെയും സന്തോഷ് അനുസ്മരിച്ചു.സന്തോഷ് ശിവന്റെ പേര് ആലേഖനം ചെയ്ത

ലെൻസുകളുടെ സെറ്റാണ് പിയർ ആഞ്ചനിയോ ബഹുമതിയായി നൽകിയത്.കാൻ ചലച്ചിത്രോത്സവത്തിലെ തിളക്കമാർന്ന വേദിയിലായിരുന്നു

ചടങ്ങ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.