പാലക്കാട്: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് പരിക്കേറ്റ് മൂന്ന് മണിക്കൂറോളം ചികിത്സ വൈകിയ യുവാവ് മരിച്ചു. അട്ടപ്പാടി കോട്ടത്തറയിലെ ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച ഒമ്മല സ്വദേശി ഫൈസലാണ് (25) മരിച്ചത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതുകൊണ്ടാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതെന്നാണ് വിശദീകരണം. കോട്ടത്തറയിലെ വെന്റിലേറ്റർ സൗകര്യമുള്ള രണ്ട് ആംബുലൻസുകളും മാസങ്ങളായി കേടാണ്. ഒടുവിൽ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് കൊണ്ടുവന്ന് ഫൈസലിനെ മണ്ണാർക്കാട് വട്ടമ്പലം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ രോഗിയുമായി ബന്ധുക്കളും ആശുപത്രി അധികൃതരും മൂന്ന് മണിക്കൂറിലേറെയാണ് ആംബുലൻസിനായി കാത്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |