തിരുവനന്തപുരം: പണത്തിനു വേണ്ടി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്ന പിണറായി വിജയൻ മാതൃകയാക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജ്‌രിവാളിന് കോടതിയിൽ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ട. അഴിമതി നടത്താൻ മദ്യനയത്തിൽ മാറ്റം വരുത്താനായി യോഗം ചേരുകയും ബാറുടമകളിൽ നിന്ന് പണപ്പിരിവ് തുടങ്ങുകയും ചെയ്തിട്ടും രണ്ടു മന്ത്രിമാർ ഇതിനെ ന്യായീകരിക്കുകയാണ്. മദ്യനയത്തെക്കുറിച്ച് ചർച്ച നടന്നിട്ടേ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാൻ കഴിയില്ല. ബാർകോഴ അഴിമതി നടത്തിയ യു.ഡി.എഫുകാർക്ക് പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കാൻ എന്തവകാശമാണുള്ളത്? കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |